LOADING

Type to search

WORLD NEWS

റെയ്ഡിനിടെ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചു; ശ്രീലങ്കയില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

provision Apr 28

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുടെ അനുരണനങ്ങള്‍ തുടരുകയാണ്. ചാവേര്‍ ആക്രമണത്തിലെ മുഖ്യപ്രതി സഹ്രന്‍ ഹാഷിമിന്റെ ജന്മപട്ടണമായ സെയിന്തമരുതുവില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് ആറു കുട്ടികള്‍ അടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഈ വീട്ടില്‍ സ്‌ഫോടകവസ്തുക്കളും, ജനറേറ്ററും. ഡ്രോണും, ബാറ്ററുകളും കണ്ടെത്തി. സമീപത്തുള്ള മറ്റൊരു പട്ടണത്തിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കളും, ഡ്രോണും പിടിച്ചെടുത്തു.
ഈ മേഖലയില്‍ നിന്ന് അറുനൂറോളം മുസ്ലിംകള്‍ പലായനം ചെയ്ത് ഒരു സ്‌കൂളില്‍ അഭയം തേടിയിരിക്കുകയാണ്. റെയ്ഡ് നടത്തിയ വീട്ടില്‍ നിന്ന് പരിക്കുകളോടെ ഒരു സ്ത്രീയെയും, കുട്ടിയെയും പോലീസ് രക്ഷപ്പെടുത്തി. ഹാഷിമിന്റെ ഭാര്യയും മകനുമാണ് ഇതെന്ന് സംശയിക്കപ്പെടുന്നു. സ്‌ഫോടനത്തിന്റെ കേന്ദ്രബിന്ദു ഹാഷിമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഈ മേഖലയിലെ മുസ്ലിംകള്‍ ആശങ്കയിലായത്. തിരിച്ചടി ഭയന്നാണ് അവര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തത്.
സെയിന്തമരുതു ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കൊളംബോയില്‍ നിന്ന് 360 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ കഴിഞ്ഞിരുന്നതെന്ന് തദ്ദേശവാസികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.